കുതിരവട്ടം പപ്പു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാള സിനിമയിലെ അദ്വിതീയനായ ഹാസ്യനടനായിരുന്നു കുതിരവട്ടം പപ്പു.
ഉള്ളടക്കം |
[തിരുത്തുക] ജനനം,മാതാപിതാക്കള്‍,വിദ്യാഭ്യാസം
പനങ്ങാട്ട് രാഘവന്റെയും ദേവിയുടെയും മകനായി കോഴിക്കോടിനടുത്തുള്ള ഫറോക്കില്‍ ജനനം. യഥാര്‍ത്ഥ പേര് പനങ്ങാട്ട് പത്മദളാക്ഷന്‍ എന്നായിരുന്നു. കോഴിക്കോട് സെന്റ് ആന്റണീസ്സില്‍ ബാല്യകാലവിദ്യാഭാസം.
[തിരുത്തുക] ചലച്ചിത്രരംഗത്തേക്ക്
ചെറുപ്പത്തിലേ നാടകക്കമ്പം മൂത്ത പത്മദളാക്ഷന്റെ ആദ്യ നാടകം, പതിനേഴാം വയസ്സിൽ അഭിനയിച്ച, “കുപ്പയില്‍ നിന്ന് സിനിമയിലേക്ക്” ആണ്.
പപ്പുവിന്റെ ആദ്യചിത്രം “മൂടുപടം” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, “ഭാര്‍ഗ്ഗവീനിലയം” എന്ന ചിത്രമാണ്. പത്മദളാക്ഷന്‍ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് “കുതിരവട്ടം പപ്പു” എന്ന പേര് കല്പിച്ച് നല്‍കിയത്. ഭാര്‍ഗ്ഗവീനിലയത്തില്‍ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷൻ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ക്രിസ്തുവര്‍ഷം 1872-ല് സ്ഥാപിതമായ കുതിരവട്ടം മാനസികരോഗാശുപത്രി ഈ പേരാല്‍ പില്‍ക്കാലത്ത് വിശ്വപ്രസിദ്ധമായെന്ന് പറയേണ്ടി വരും.
അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട്, അവളുടെ രാവുകൾ എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സംവിധായകന്‍ ഷാജി കൈലാസിന്റെ “നരസിംഹം” ആയിരുന്നു പദ്മദളാക്ഷന്റെ അവസാന ചിത്രം.
അവാര്‍ഡുകളുടെ കണക്കിന് വെളിയില്‍, മലയാള സിനിമയിലെ അപൂര്‍വ്വ കഴിവുകളില്‍ അഗ്രഗണ്യനായിരുന്നു കുതിരവട്ടം പപ്പു എന്ന് പറയുന്നതില്‍ അതിശയോക്തി തെല്ലുമില്ലെന്നു പറയാം.
[തിരുത്തുക] മരണം
ഫെബ്രുവരി, 25, 2000-ല്‍ നിര്യാതനായി.
[തിരുത്തുക] അനുബന്ധം
കുതിരവട്ടം പപ്പുവിനെക്കുറിച്ചുള്ള മലയാളം താള്‍
കുതിരവട്ടം പപ്പുവിനെക്കുറിച് മനോരമ വെബില് വന്ന താള്‍[1]